രാജ്യസ്്നേഹത്തിന്റെ സന്ദേശം പകരുന്ന സിനിമ സെൻസർബോർഡ് കണ്ടപ്പോൾ ദേശവിരുദ്ധ സിനിമയായി. നടനും നിർമാതാവും സംവിധായകനുമായ കൊല്ലം അജിതിന്റെ,, പകൽപോലെ എന്ന സിനിമയ്ക്കാണ് ഈ ഗതി. സിനിമയുടെ പ്രമേയം ശരിയായി മനസിലാക്കാൻ പോലും സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിച്ചില്ലെന്നും അകാരണമായാണ് പ്രദർശനാനുമതി നിഷേധിച്ചതെന്നും കൊല്ലം അജിത് മനോരമ ന്യൂസിനോട് പറഞ്ഞു.
ജോലിതേടി മുംബൈയിലെത്തുന്ന യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ. ഇയാൾ ഒാടിച്ച ട്രക്കിൽ തീവ്രവാദികൾ തിരിച്ചറിയപ്പെടാതെ കയറുന്നതും തുടർന്ന് ഒരുകുറ്റവും ചെയ്യാത്ത യുവാവ് ജയലിൽ പോകേണ്ടിവരുന്നതുമാണ് പ്രമേയം.
എന്നാൽ സെൻസർബോർഡ് ഇത് നിഷേധിക്കുന്നു. തീവ്രവാദ, സമൂഹവിരുദ്ധ പ്രവർത്തനങ്ങളെ ചിത്രത്തിൽ മഹത്വവൽക്കരിക്കുന്നുവെന്നാണ് വാദം. അതുകൊണ്ട് ചിത്രം പുനഃപരിശോധനാ സമിതിക്ക് വിടണമെന്ന് നിർദ്ദേശിച്ചു. ഡിസംബർ 31 ന് മുമ്പ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ വരുന്ന ചലച്ചിത്രമേളകളിലേക്കോ ഇന്ത്യൻ പനോരമയിലേക്കോ വാണിജ്യ സിനിമയുടെ ഗണത്തിൽപ്പെടാത്ത ഈ ചിത്രം അയയ്ക്കാനാവില്ല