ആദ്യന്തം സസ്പെന്‍സ് നിറഞ്ഞ കഥയുമായി ടിനി ടോമിന്റെ കാലിയന്‍ എത്തുന്നു. 23വര്‍ഷം മുമ്പത്തെ ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. ജീവിച്ചിരിക്കുന്നവരുമായി നേരിട്ട് സംസാരിച്ച് അനുവാദം വാങ്ങിയ ശേഷമാണ് ഇന്നും സാമൂഹികപ്രസക്തമായ പ്രമേയം ചലച്ചിത്രമാകുന്നത്.
സാഹസികനായ രാഘവന്‍ ആശാനായി ടിനി ടോം വ്യത്യസ്തമായ കഥാപാത്രമാകുന്ന കാലിയന്‍ ചിത്രീകരണം പൂര്‍ത്തിയായി. കഥാപാത്രങ്ങളിലെ ഹാസ്യസ്വഭാവത്തില്‍നിന്നുള്ള മാറ്റമായിരിക്കും ടിനിടോമിന് കാലിയന്‍.
പുഷ്പഗിരി സിറ്റി എന്ന ചെറിയ ഗ്രാമത്തിലെ രാഘവന്‍ ആശാന്‍ തോന്ന്യാസിയാണ്. അയാള്‍ക്ക് ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ട്. രാഘവന് മീന്‍പിടിത്തവും കാട്ടിലെ വേട്ടയാടലുമാണ് പണി. തളര്‍ന്നുകിടക്കുകയാണ് ഭാര്യ. ഇളയവള്‍ അലീനയ്ക്ക് ചെറിയൊരു ജോലിയുണ്ട്. രാഘവനെ മക്കള്‍ക്കും ഭാര്യക്കും പേടിയാണ്. ഒരിക്കല്‍ ആരോടും പറയാതെ രാഘവന്‍ വീടുവിട്ടു പോകുന്നു.രാഘവന്റെ വിശ്വസ്തനായ സഹായി നാച്ചിമുത്തു കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. ഈസമയത്താണ് വയനാട്ടില്‍നിന്ന് ശരത് എന്ന ചെറുപ്പക്കാരന്‍ രാഘവന്‍ ആശാന്റെ കുടുംബത്തെ ലക്ഷ്യമാക്കി പുഷ്പഗിരിയില്‍ എത്തുന്നത്. കഥ സസ്പെന്‍സിലേക്ക് കടക്കുന്നത് ഇതോടെയാണ്.
നാച്ചിമുത്തുവായി മേഘനാഥന്‍ എത്തുന്നു.ശരത് ആകുന്നത് പുതുമുഖം നിഥിന്‍ ജോര്‍ജ് ആണ്. നവാഗതനായ ജിജോ പാങ്കോട് ആണ് സംവിധാനം. ജീവിതഗന്ധിയായ കഥ തിരക്കഥാരൂപത്തിലാക്കിയത് തിരക്കഥാകൃത്ത് ഷാജി ആണ്. പെരിയാറിലെ കരിമ്പന്‍കുത്തിലും പരിസരപ്രദേശങ്ങളിലുമായാണ് കാലിയന്‍ പൂര്‍ത്തിയായത്. അപകടം പതിയിരിക്കുന്ന ഇടങ്ങളില്‍ അതിസാഹസികമായാണ് ചിത്രീകരണം നടന്നത്. ആദ്യമായാണ് കരിമ്പിന്‍ കുത്തിന്റെ മനോഹാരിത സിനിമയ്ക്ക് പശ്ചാത്തലമാകുന്നത്.