മഴയത്തും മുൻപേ എന്ന ചിത്രത്തിന് ശേഷം കോളേജ് അധ്യാപകന്‍റെ റോളിൽ മമ്മൂട്ടി എത്തുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി അധ്യാപകനാവുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന കൊല്ലം ഫാത്തിമ മാതാ കോളജിലേക്ക് എത്തിയ മമ്മൂട്ടിയെ വിദ്യാർഥികൾ ആവേശത്തോടെയാണ് വരവേറ്റത്
17 വർഷത്തിന് ശേഷം കോളജ് അധ്യാപകനായി വേഷമിടുന്ന മമ്മൂട്ടി ചിത്രീകരണത്തിനായി കലാലയത്തിലേക്ക് എത്തുമ്പോൾ ക്യാംപസ് ഒന്നാതെ കാത്തുനിന്നു. ആവേശത്തോടേ ആർപ്പുവിളികളോടെയാണ് പ്രിയ താരത്തേ വിദ്യാർഥികൾ സ്വീകരിച്ചത്. പിന്നീട് മേക്കപ്പിനായി കാരവാനിലേക്ക്. മഴയത്തും മുൻപേക്ക് ശേഷം കോളജ് അധ്യാപകന്റെ വേഷമിടാൻ കാലം ഇത്രയും കടന്നുപോയെന്് ക്യാംപസിലെത്തിയപ്പോഴാണ് മമ്മൂട്ടിയും ഓർക്കുന്നത്
കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് അവസാനം മമ്മൂട്ടി കൊല്ലത്ത് എത്തിയത്. 35 വര്‍ഷങ്ങള്‍ക്ക് മുൻപ് മുകേഷ് നായകനായ ബലൂണിൽ അഭിനയിക്കാൻ എത്തിയതിന്റെ ഓർമകളും മമ്മൂട്ടി പങ്കുവെച്ചു.
കൊല്ലത്തിന്റെ എം.എൽ,എകൂടിയായ മുകേഷ്, പൂനം ബജ് വ,വരലക്ഷ്മി ,ഉണ്ണി മുകുന്ദൻ, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ക്യാംപസ് സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ ഒരുകൂട്ടം യുവതാരങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഓണത്തിന് തീയറ്ററുകളിലെത്തും