അറുപത്തിനാലാമത് ദേശീയ ചലചിത്രപുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പ്രത്യേക ജൂറി പരാമര്‍ശനത്തിന് അര്‍ഹനായ മോഹന്‍ലാല്‍, മികച്ച നടി സുരഭി ഉള്‍പ്പെടെയുള്ള മലയാള സിനിമപ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശമാണ് ഇന്ത്യന്‍ സിനിമകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അസഹിഷ്ണുതയ്ക്ക് ഇവിടെ സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
മിന്നാമിനുങ്ങിലെ മിന്നുന്ന അഭിനയത്തിനാണ് സുരഭിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. കേരളത്തനിമയുള്ള വേഷത്തിലായിരുന്നു പുരസ്കാരമേറ്റുവാങ്ങാനായി സുരഭിയെത്തിയത്. പുതിയചിത്രമായ വില്ലന്‍റെ ഗറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. വേദിയിലേക്ക് അവതാരിക പേര് വിളിച്ചപ്പോള്‍ സദസ് ഒട്ടാകെ എഴുന്നേറ്റുനിന്ന് മലയാളത്തിന്‍റെ മഹാനടനെ സ്വാഗതം ചെയ്തു. ജനതാഗ്യരേജ്, പുലിമരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മോഹന്‍ ലാല്‍ പുരസ്കാരം നേടിയത്. മികച്ച നടനുള്ള പുരസ്കാരം അക്ഷയ്കുമാറും ഏറ്റുവാങ്ങി. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ സംവിധായകന്‍ ദിലീഷ് പോത്തനും നിര്‍മാതാവ് ആഷിഖ് അബുവും ഏറ്റുവാങ്ങി. മഹേഷിന്‍റെ പ്രതികരാരത്തിന് തിരക്കഥയൊരുക്കിയ ശ്യാംപുഷ്കരനും പുലിമുരുകനിലെ സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹൈനും രാഷ്ട്രപതിയില്‍ നിന്ന് ദേശീയപുരസ്കാരം സ്വന്തമാക്കി.
സംവിധായകനും തിരക്കഥാകൃത്തുമായ കെ.വിശ്വനാഥ് , ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. ഡല്‍ഹിയിലെ വിഗ്യാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യാനായിഡു, രാജ്യവര്‍ധസിങ് റാത്തോഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ ചലചിത്രപുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്കാരം സുരഭിയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാംപുഷ്കരനും ഏറ്റുവാങ്ങി.