രാജ്യത്ത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രത്യേകിച്ചും ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. രോഗി രക്ഷപെട്ടാൽ ഡോക്ടറെ ദൈവമായി കാണുന്ന രീതിയും രോഗം മൂർച്ഛിച്ച് ജീവൻ നഷ്ടമായാൽ ഡോക്ടറെ കൊലയാളിയുമാക്കുന്ന രീതി മാറണമെന്ന് ഡോക്ടർ എ.എസ് അനൂപ്. മഹാമാരിക്കാലത്ത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോയിക്കൊണ്ട് തന്നെ ജോലി ചെയ്യുന്ന സാധാരണ മനുഷ്യരാണ് ഡോക്ടർമാരും. ആ മാനുഷിക പരിഗണനയാണ് വേണ്ടത്. പുലർവേളയിൽ ഡോക്ടർ എ.എസ് അനൂപ് പറയുന്നു. വിഡിയോ കാണാം.