ആന്റൻ ചെക്കോവിന്റെ " ദ ബെറ്റ്" എന്ന ചെറുകഥയെ ആസ്പദമാക്കി കൊല്ലം പ്രകാശ് കലാകേന്ദ്രം അരങ്ങിലെത്തിച്ച പുതിയ നാടകം ഏകാന്തം ശ്രദ്ധേയമാവുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റൻ് പ്രൊഫസറായ ശ്രീജിത്ത് രമണനാണ് സംവിധായകന്‍. മുഖ്യകഥാപാത്രം ചലച്ചിത്രതാരമായ രാജേഷ് ശർമയും.
15 വർഷം പുറംലോകവുമായി ബന്ധമില്ലാതെ തടവറയിൽ കിടക്കാൻ കോടിശ്വീരനായ ബാങ്കറോട് ഒരു നിശാപാർട്ടിയിൽ വെച്ച് പന്തയം വെച്ച് അതിനുവേണ്ടി തയാറാവുന്ന അഭിഭാഷകനന്റെ ഒറ്റയ്ക്കുള്ള ജീവിതമാണ് ഏകാന്തമെന്ന നാടകം. അഞ്ചുവർഷം ഏകാന്തതയിൽ കഴിയാമെങ്കിൽ അഞ്ചു കോടി വാഗ്ദാന ചെയ്യുന്ന ബാങ്കറോട് 15 വർഷം കഴിയാമെന്ന എട്ടുകോടിക്ക് പന്തയം വെക്കുകയാണ് അഭിഭാഷകൻ. മനുഷ്യന്റെ ഏകാന്തമായ വിഭ്രമാത്മകമായ ജീവിതാവസ്ഥയുടെ ആഴങ്ങളിലേക്ക് പ്രേക്ഷകനെ നാടകം കൂട്ടികൊണ്ടു പോകുന്നു.
സമയം പണമാണെന്നും കൊഴിഞ്ഞുവീഴുന്ന സമയത്തെ പണമാക്കി മാറ്റാത്തവൻ വിഡ്ഡിയാണെന്ന് ബാങ്കർ പറയുമ്പോൾ സമയം വിജ്ഞാനമാണെന്നും ഒരസംബന്ധ ദർശനാമാണെന്നുമാണ് അഭിഭാഷകന്റെ കാഴ്ചപ്പാട്.കൊല്ലം നഗരത്തിൽ തുടങ്ങി നാടകം വരുംദിവസങ്ങളിൽ കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങിലും അരങ്ങിലെത്തുമെന്ന് സംവിധായകൻ ശ്രീജിത്ത് രമണൻ പറഞ്ഞു.
മൂന്ന് തവണ സംഗീതനാടക അക്കാദമിയുടെ പുരസ്ക്കാരം നേടിയ രാജേഷ് ശർമ ഏകാന്തയിൽ ജീവിക്കുന്ന അഭിഭാഷകന്റെ മനോവിചാരങ്ങളെ രസം ചോരാതെ അവതരിപ്പിച്ചിരിക്കന്നത് .പി.ജെ.ഉണ്ണികൃഷ്ണനാണ് ചെറുകഥയെ നാടകരൂപത്തിലാക്കിയിരക്കുന്നത്.. മൂന്ന് ദിവസം തുടർച്ചയായി കൊല്ലം സോപാനത്തിൽ കളിച്ച എല്ലാ ഷോയും ഹൗസ്ഫുൾ ആയിരുന്നുവെന്നത് നാടകത്തിന് ഏറെ പ്രതീക്ഷനൽകുന്നു.