കലയുടെ വഴിയിൽ ഒന്നിച്ച് നടന്ന് കോഴിക്കോട്ട് ഒരു കുടുംബം. ബീച്ചാശുപത്രിയിൽ ഡോക്ടറായ അനു ദേവാനന്ദിന്റെ വീട്ടിലാണ് സംഗീതവും നൃത്തവും വരയുമെല്ലാം ഒത്തുചേരുന്നത്.
കോഴിക്കോട്ടെ തിരക്കുള്ള അസ്ഥിരോഗവിദഗ്ധനാണ് ഡോ. ദേവാനന്ദ്. ജോലിത്തിരക്കുകൾ കഴിഞ്ഞാൽ പക്ഷേ, ചുണ്ടിൽ വിരിയുന്നത് കിഷോർകുമാറിന്റെ സ്വരങ്ങളാണ്.കിഷോറിനോട് ഏറെ സാമ്യമുള്ള ശബ്ദത്തിലൂടെ അനേകം വേദികൾക്ക് പരിചിതമാണ് ഡോക്ടറുടെ സംഗീതം.
ഡൽഹി,ബംഗലൂരൂ എന്നിവിടങ്ങളിലും സംഗീതപരിപാടികൾ അവതരിപ്പിക്കാറുണ്ട്. എഞ്ചിനീയറും ഇന്റീരിയർ ഡിസൈനറുമായ ഭാര്യ ഹേമ ദേവാനന്ദ് കൂടി ചേരുന്നതോടെ വീട്ടിൽ നൃത്തവും സംഗീതവും നിറയും. ഒൻപതാംക്ലാസുകാരിയായ മകൾ നവനിയും നല്ലൊരു നർത്തകിയാണ്.നിരവധി മലയാള സിനിമകളിലും ഇതിനോടകം വേഷമിട്ടിട്ടുണ്ട്. കലാപ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ഈ വീട്ടിലേക്കെത്തിയിട്ടുണ്ട്.