വരൾച്ച നേരിടാൻ മഴവെള്ള സംഭരണിയുണ്ടാക്കി മാതൃകയാവുകയാണ് കോഴിക്കോട് സ്വദേശിയായ ഡോക്ടർ ബാലകൃഷ്ണൻ. വീടിന്റെ മുറ്റത്തും ടെറസിലുമെല്ലാം നിറയെ മഴവെള്ള സംഭരണികളാണ്
2008 ലാണ് മഴവെളള സംഭരണിയെകുറിച്ച് ഡോക്ടർ ബാലകൃഷ്ണൻ ആലോചിക്കുന്നത്.ആവശ്യത്തിനന വെള്ളം കിട്ടാതെ കഷ്ടപ്പെട്ട കാലം.തുടക്കത്തിൽ രണ്ടു മഴവെള്ള സംഭരണികളാണ് ഉണ്ടായിരുന്നത്.നിലവിൽ 11 മഴവെളള സംഭരണികളാണ് ഉള്ളത്.ടെറസിനു മുകളിൽ പതിക്കുന്ന വെള്ളം പാത്തിയിലൂടെ ഫിൽറ്റർ ടാങ്കിലെത്തിക്കുന്നു.ഫിൽറ്റർ ടാങ്കിനു മുകളിൽ അടുക്കിവച്ച ഒാട്ടുകഷണങ്ങൾ, ചിരട്ടകകകരി, മണൽ, ചരൽ എന്നിവയിലൂടെ വെള്ളം ഒഴുക്കിവിട്ട് ശുദ്ധീകരിക്കുന്നു.ശുദ്ധീകരിച്ച വെള്ളം ടെറസിനു മുകളിലെ മറ്റ് ടാങ്കുകളിലേക്ക് എത്തിക്കുന്നു.മഴക്കാലത്ത് 15000 ലിറ്റർ വെള്ളം ഇത്തരത്തിൽ ശേഖരിച്ച് ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നുണ്ട്.
മഴവെള്ളം സംഭരിക്കുന്നത് കണ്ടുമനസിലാക്കാൻ അടുത്തിടെ ബാലകൃഷ്ണന്റെ വീട്ടിൽ മന്ത്രി ജലീൽ എത്തിയിരുന്നു.ഇതിനെകുറിച്ച് പഠിക്കാൻ കോർപറേഷന് നിർദേശവും നൽകിയാണ് മന്ത്രി മടങ്ങിയത്