വന്യജീവികളുടെ ജീവിതചിത്രം പകർത്തി ഡോക്ടർ ഫാബിത് മൊയ്തിൻ ഫോട്ടോപ്രദർശനം.വന്യജീവി മാസാചരണത്തിന്റെ സമാപനമായി കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജിലെ സുവോളജി വകുപ്പാണ് വ്യത്യസ്തമായ ഫോട്ടോപ്രദർശനം സംഘിടിപ്പിച്ചത്.
തടാകക്കരയിൽ ഇരക്കൊത്തിപ്പറക്കാനൊരുങ്ങിയ കുളക്കോഴിയെ ഒരു മുതല വിഴുങ്ങുന്നു,മുതലയുടെ വായിലകപ്പെടുന്ന നിമിഷവും തൊട്ട് മുമ്പ് കൊത്തിയെടുത്ത മീൻ കുളക്കോഴിയുടെ കൊക്കില്‍ ജീവന് വേണ്ടി പിടയ്ക്കുന്നുണ്ട്,ഇരതേടാനും ഇണചേരാനും ഇവർക്കിവിടെ നിയമങ്ങളില്ല,കാട്ടിലെ അപൂർവ്വമായ കാഴ്ചകള്‍ ആക്സ്മികമായാണ് ഫാബിത് മൊയ്തീന്റെ കാമറിയിൽ വന്നു വീണത്,കാടിറങ്ങാത്ത ജീവിതങ്ങളിൽ പ്രണയവും കലഹവും വിരഹവുമുണ്ടെന്ന് ഈ ഫോട്ടോകൾ സാക്ഷ്യപ്പെടുത്തുന്നു.
അധികവും വയനാട്ടിലെയും ബന്ദിപ്പൂരിലെയും ഉൾക്കാടുകളില്‍ നിന്നും പകർത്തിയതാണ് വനരാജൻ വിഹരിക്കുന്ന ഗിർവനത്തിലും ഈ യുവ ഡോക്ടറുടെ കാമറ പതിഞ്ഞിട്ടുണ്ട്.കാടുതേടി വിദേശങ്ങളിലേക്കും പോവുന്ന പതിവുണ്ട്
പ്രൊവിഡൻസ് വുമൺസ് കോളേജിലെ സുവോളജി ഡിപ്പാർട്ട്്മെന്റാണ് ഫോട്ടോപ്രദർശനം സംഘടിപ്പിച്ചത്,കാടിന്റെ ചിത്രങ്ങൾ കാണാൻ ക്ലാസ്മുറിയിൽ മറ്ൊ ുക്കിയാണ് പ്രദർശനം സംഘടിപ്പിച്ചത്
ജോലിക്കിടിയിൽ വീണുകിട്ടുന്ന ഇടവേളകളിലാണ് ഡോക്ടർ ഫോട്ടോഗ്രാഫറുടെ കുപ്പായമണിയുന്നത്,വരയോടും വർണ്ണങ്ങളോടുമായിരുന്നു കുട്ടിക്കാലത്ത് കമ്പം,യാത്രകളെ ഇഷ്ടപ്പെടാൻ തുടങ്ങിയതോടെ കാമറ പ്രിയകൂട്ടുകാരനുമായി