E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ഒരു ഹ്രസ്വചിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെയാണ് പ്രതികരിക്കേണ്ടത് എന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം. കാസര്‍കോട് ഉദുമ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായ ടി.കെ.പത്മകുമാര്‍ സംവിധാനം ചെയ്ത ഇര എന്ന ചിത്രമാണ് അവതരണത്തിലെ പുതുമകൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

സ്ത്രീവിഷയത്തില്‍ അമിതാവേശമുള്ള ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കഥപറയുന്നത്. കണ്‍മുന്നിലെത്തുന്ന എല്ലാ സ്ത്രീകളോടും ഈ കഥാപാത്രം മോശമായി പെരുമാറുന്നു. സംഭാഷണമില്ലാതെ സംഗീതത്തിന്റെ മാത്രം അകമ്പടിയോടെയാണ് കഥ പുരോഗമിക്കുന്നത്. 

സര്‍ക്കാര്‍ ജീവനക്കാരനായ ടി.കെപത്മകുമാറാണ് ഇരയുടെ കഥയും, തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്വപ്നമാണ് സിനിമ. ആ സ്വപ്നത്തെ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ചുവപ്പ് നാടയില്‍ കുടുക്കി കളയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം. സ്ത്രീകളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെറുപ്പക്കാരന്റെ കഥാപാത്രം ഇന്നത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് സംവിധായകന്‍ പറയുന്നു. 

കേന്ദ്രകായിക യുവജനക്ഷേമ മന്ത്രാലയവും, നെഹ്റു യുവകേന്ദ്രയും തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്രമേളയില്‍ ഇരയിലൂടെ മികച്ച സംവിധായകനുള്ള പുരസ്ക്കാരവും പത്മകുമാര്‍ സ്വന്തമാക്കി. 

സമൂഹത്തിന് വഴികാട്ടിയായി തന്റെ ചിത്രങ്ങള്‍ മാറണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. തെറ്റുകള്‍ ഏറെ ചെയതിട്ടും നിയമത്തിന്റെ ആനുകൂല്യത്തില്‍ സമൂഹത്തില്‍ സ്വതന്ത്രനായി എത്തി വീണ്ടും. തെറ്റുകളിലേക്ക് തിരിയുന്ന ചെറുപ്പക്കാരനെ കാത്തിരിക്കുന്നത് അനിവാര്യമായ ദുരന്തമാണ്. സ്ത്രീ പ്രതികരണശേഷിയുള്ളവളായി മാറണം എന്ന സന്ദേശത്തോടെ ചിത്രം പൂര്‍ണമാകുന്നു.