കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനം ദിനം ഇന്ന്. പിഴകൂടാതെ ഇനിയും റിട്ടേണ്‍ സമർപ്പിക്കാമെങ്കിലും അധികമായി പിടിച്ചനികുതി തിരികെ ലഭിക്കുന്നതിനൊപ്പം കിട്ടേണ്ട പലിശ കുറയും. റിട്ടേണ്‍ സമർപ്പിക്കേണ്ട തീയതി നീട്ടിയേക്കുമെന്നും സൂചനയുണ്ട്.
ശമ്പളക്കാര്‍ , പെന്‍ഷന്‍കാര്‍ , വാടകവരുമാനക്കാര്‍ , പലിശ ഉള്‍പ്പടെയുള്ള വരുമാനക്കാര്‍ തുടങ്ങിയവരാണ് ഇന്ന് ആദായനികുതി റിട്ടേണ്‍ സമർപ്പിക്കേണ്ടത്. അവസാന തീയതിയാണെങ്കിലും പിഴകൂടാെത ഇനിയും റിട്ടേണ്‍ സമർപ്പിക്കാം. പക്ഷെ അധികമായി പിടിച്ചനികുതി തിരികെ ലഭിക്കുന്നതിനൊപ്പം പലിശയിനത്തില്‍ കിട്ടേണ്ട തുക കുറയും. ഏപ്രില്‍ ഒന്നുമുതല്‍ അധികനികുതി റീഫണ്ട് നല്‍കുന്നതുവരെയുള്ള പലിശയാണ് ആദായനികുതി വകുപ്പ് നല്‍കുക. ഇന്ന് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്നാണോ ഫയല്‍ ചെയ്യുന്നത് അന്നുമുതലുള്ള പലിശ മാത്രമെ ലഭിക്കു. അതായത് നാളെയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ നാലുമാസത്തെ പലിശ നഷ്ടമാകുമെന്ന് ചുരുക്കം.
നിലവില്‍ 50 ശതമാനം നികുതിദായകര്‍ മാത്രമെ പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള പരിഷ്ക്കാരങ്ങള്‍ നികുതിദായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പിക്കാനുള്ള തീയതി നീട്ടാനും സാധ്യതയുണ്ട്.
ശങ്കര്‍ ആൻഡ് മൂര്‍ത്തി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സിലെ വി.സി.ജയിംസ് ആദായനികുതി റിട്ടേണ്‍ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുന്നു.