തമിഴ്്നാട്ടിൽ നിന്നും സ്ഥിരമായി എറണാകുളം ജില്ലയിൽ കഞ്ചാവെത്തിക്കുന്ന ഇടുക്കി സ്വദേശി പിടിയിൽ. വാഗമൺ കണ്ണൻകുളം സ്വദേശി മുരുകനാണ് തൃപ്പുണിത്തുറയിൽ പിടിയിലായത്. 11 കിലോ കഞ്ചാവും കണ്ടെടുത്തു.
കഞ്ചാവ് മൊത്തകച്ചവടക്കാനായ ഇടുക്കി വാഗമൺ സ്വദേശി മുരുകൻ കഴിഞ്ഞ ആറ് മാസമായി ആൻറി നാർക്കോട്ടിക് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവുമായി തിരുവാങ്കുളത്തെത്തിയപ്പോഴആണ് തൃപ്പുണിത്തുറ സിഐയും സംഘവും ഇയാളെ പിടികൂടിയത്. 2 കിലോ ഗ്രാം വീതമുള്ള പൊതികളിലായാണ് 11 കിലോഗ്രാം കഞ്ചാവ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പത്ത് വർഷമായി ഇയാൾ കഞ്ചാവ് വിൽപന തുടങ്ങിയിട്ട്. കൃഷിയാവശ്യത്തിന് തമിഴ്നാട്ടിൽ നിന്ന് ചാണം കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കഞ്ചാവ് കടത്ത്.
തൃപ്പുണിത്തുറ സിഐയുടെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് സംഘം കഴിഞ്ഞമാസം 18 കിലോ കഞ്ചാവും 250 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു. വിദ്യാലയങ്ങളിലെ ലക്ഷ്യമിട്ടാണ് ജില്ലയിലേക്കുള്ള ലഹരി കടത്ത്.