കോതമംഗലത്ത് സീരിയൽ സംവിധായകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മദ്യലഹരിയിൽ പരസ്പരം വാക്കേറ്റമുണ്ടായപ്പോൾ പെട്ടെന്നുള്ള പ്രകോപനത്താലാണ് സുഹൃത്തായ ജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോബി പോലീസിനോട് സമ്മതിച്ചു. ജയനെ ക്രൂരമായി കൊല ചെയ്ത രീതിയും പ്രതി പൊലീസിനോട് വിവരിച്ചു. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
സീരിയൽ പ്രവർത്തകനായ ജയൻ കൊമ്പനാടിനെ വാടകക്കെട്ടിടത്തിലെ അടുക്കളയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയും സുഹൃത്തുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേൽ ജോബിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. മദ്യലഹരിയിൽ പരസ്പരം വാക്കേറ്റ മുണ്ടായപ്പോൾ പെട്ടെന്നുള്ള കോപത്താലാണ് സുഹൃത്തും സഹപ്രവർത്തകനുമായ ജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോബി പോലീസിനോട് സമ്മതിച്ചു. ജയനെ കമിഴ്ത്തി കിടത്തിയശേഷം മുടിയിൽ ചുറ്റിപ്പിടിച്ച് കത്തികൊണ്ട് കഴുത്ത് അറുത്ത് മാറ്റുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നൽകി.
വ്യാഴാഴ്ച രാത്രിയാണ് സുഹൃത്തായ ജയൻ കൊമ്പനാടിനെ ജോബി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹത്തോടൊപ്പം അതേ ഫ്ളാറ്റിൽ തന്നെ കിടന്നുറങ്ങിയ ഇയാളുടെ സുഹൃത്ത് പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സിനിമ സീരിയിൽ നിർമാണം ചർച്ച ചെയ്യാൻ ഇരുപതു ദിവസമായി ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് മദ്യപിച്ചു. മദ്യലഹരിയിൽ വാക്കു തർക്കമുണ്ടാകുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ജോബി ജയനെ തല്ലിയതിനെ തുടർന്ന് ജയൽ കയ്യിലിരുന്ന കത്തി കൊണ്ട് ജോബിയുടെ നെറ്റിയിൽ കുത്തി. തുടർന്ന് ജോബി കത്തി പിടിച്ചു വാങ്ങി ജയൻറെ കഴുത്തിന് വെട്ടുകയായിരുന്നു. പിന്നീടാണ് കഴുത്തറത്ത് മാറ്റിയത്.