തിരുവനന്തപുരം വക്കത്ത് നടുറോഡിൽ യുവാവിനെ കൂട്ടംചേർന്ന് മർദിച്ച് കൊന്ന കേസിൽ നാല് പ്രതികൾക്ക് എട്ട് വർഷം കഠിനതടവ്. 20,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊലപാതക കുറ്റം പൂർണമായും തെളിയിക്കാന്‍ കഴിയാത്തതിനാൽ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ് കോടതി അംഗീകരിച്ചത്.
സമൂഹമനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു വക്കം ഷബീർ വധം. വക്കം റയിൽവേ ഗേറ്റിന് സമീപത്തെ വഴിയരുകിലിട്ട് ഷബീറെന്ന 23 വയസുകാരനെ ക്രൂരമായി മർദിച്ചു. തലയ്ക്കടക്കം ഗുരുതരപരുക്കേറ്റ ഷബീർ ആശുപത്രിയിൽ വച്ച് മരിച്ചു. ഷബീറിനെ വളഞ്ഞിട്ട് ആക്രമിച്ച വക്കം സ്വദേശികളായസതീഷ് , സന്തോഷ്, വിനായക്, കിരൺകുമാർ എന്നിവരെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോോടതി എട്ട് വർഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയ്്ക്കുംശിക്ഷിച്ചത്. കൊല്ലാനുള്ള ഉദേശ്യത്തോടെയായിരുന്നു മർദനമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിലയിരുത്തിയ കോടതി മനപ്പൂർവമല്ലാത്ത നരഹത്യയും മർദനവും തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശിക്ഷവിധിച്ചത്.അതുകൊണ്ട് തന്നെ ക്രൂരതയ്ക്ക് തക്കതായ ശിക്ഷയായില്ലെന്ന ആക്ഷേപമുണ്ട്.
2016 ജനുവരി 31ന് നടന്ന ആക്രമണത്തി ന്റദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടതും അന്വേഷണം ഊർജിതമാക്കിയത്. ആകെയുള്ള ഏഴ് പ്രതികളിൽ ആറ് പേരെയും തിരുവനന്തപുരം റൂറൽ പൊലീസ് ഒരാഴ്ചക്കുള്ളിൽ പിടികൂടിയിരുന്നു.െ ഷബീറും പ്രതികളും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമമണ കാരണമായി പൊലീസ് കണ്ടെത്തിയത്്. ഏഴ് പ്രതികളിലൊരാൾജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. ആറാം പ്രതിയെ കോടതി വെറുതേവിട്ടു. ഒരാളെ ഇനിയും പിടികൂടിയിട്ടില്ല.