തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പിതാവിനെ അക്രമിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നെയ്യാറ്റിൻകര സ്വദേശി പിടിയിലായത്.
മഞ്ചവിളാകം സ്വദേശി ബിനീഷിനയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയുടെ വീട്ടിൽ ജോലിക്കെത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയുമായി അടുത്തത്. വിദ്യാർഥിനിയുമായി മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്ന പ്രതി കുട്ടിയെ സ്കൂൾ പരിസരത്ത് വെച്ച് പലപ്പോഴും ദുരുപയോഗം ചെയ്തു. അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി സുഹൃത്തിന്റെ സഹായത്തോടെ ബലംപ്രയോഗിച്ച് കുട്ടിയെ ബൈക്കിൽ കയറ്റി. തടയാൻ ശ്രമിച്ച പിതാവിനെ അക്രമിച്ച ശേഷം പെൺകുട്ടിയുമായി കടന്നു. തുടർന്ന് ബിനീഷിന്റെ ബന്ധിവീടുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് വെള്ളറടയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.