കൊല്ലം അഞ്ചലില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി രജേഷിനെ പീഡനം നടന്ന സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. ഏരൂർ സ്കൂൾ ജംങ്ഷനിലും പെണ്‍കുട്ടിയുടെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ് നടത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഏരൂർ സ്കൂൾ പരിസരത്തും കുളത്തുപുഴയിലേക്ക് ഏരൂരിൽ നിന്നും ബസ് കയറിയ ബസ് സ്റ്റാന്റിലും പെണ്‍കുട്ടിയുടെ വീട്ടിലുമാണ് പ്രതിയെ പൊലീസ് കൊണ്ടുവന്ന് തെളിവെടുപ് നടത്തിയത്. പുനലൂർ ഡി.വൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപിന് എത്തിച്ചത്. നാട്ടുകാർക്ക് പ്രതിയോടുള്ള കടുത്ത എതിർപ്പ് മുന്നിൽ കണ്ട പോലീസ് പ്രതിക്ക് വൻ സുരക്ഷ ഒരുക്കിയിരുന്നു.
കഴിഞ്ഞമാസം 29നാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം റബർ തോട്ടത്തിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവായ പ്രതി രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കുട്ടി മുന്‍പും വീട്ടില്‍ പീഡനത്തിന് ഇരയായെന്ന പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനവിവരം കുട്ടിയുടെ വീട്ടുകാര്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. മരണത്തിൽ കുടംബത്തിന് പങ്കുണ്ടെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.