പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ചികില്‍സ നിഷേധിച്ച രണ്ടുഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ രണ്ടുഡോക്ടര്‍മാരെയാണ് സസ്പെൻഡ് ചെയ്തത്. ഡോ.എം.സി.ഗംഗ, ഡോ.ലേഖ മാധവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
പത്തനംതിട്ട അയിരൂരിൽ പീഡനത്തിന് ഇരയായ അഞ്ചു വയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്കായി ആറു മണിക്കൂർ നിർത്തിയത്.
പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പീഡനത്തിനിരയായ അഞ്ചു വയസ് കാരിയെ പരിശോധിക്കാൻ വിസമ്മതിച്ചത്. കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർ ഗംഗയും തുടർന്ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ലേഖയും പരിശോധിക്കാൻ തയാറായില്ല. 3 മണി മുതൽ രാത്രി 8 മണി വരെ കുട്ടിയെ അവിടെ നിർത്തുകയായിരുന്നു എന്നാണ് ആരോപണം
സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വൻ വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാമെഡിക്കൽ ഓഫീസർ കണ്ടെത്തി. പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ ഈ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചിരുന്നു.
കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ കോയിപ്രം പോലീസണ് കേസെടുത്തത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ റെജിയെ പോലീസ് പോക്സോ പ്രകാരം അറസ്ററ് ചെയ്തിരുന്നു.