കൊടുങ്ങല്ലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പതു പേര്‍ അറസ്റ്റില്‍. കൊലയ്ക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ കൊടുങ്ങല്ലൂര്‍ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ഓണത്തിനുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ എസ്.എൻ.പുരം സ്വദേശി സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് 9 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശികളായ ബട്ടു എന്ന വൈശാഖ്, വിനോദ്, അബ്ദുൾ റഹിം, ഇച്ചു എന്ന അനന്തു, മന്ത്രി ബാബു എന്ന ബാബു, വിജയൻ, അനു, സജിത്ത്, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് എ.കെ.ജി.നഗറിൽ നടന്ന ഓണഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ട സിയാദും പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സിയാദിന്റെ സുഹൃത്ത് ആഷിക്കും മറ്റു സുഹൃത്തുക്കളും പ്രതികളുമായി വാക്ക് തർക്കമുണ്ടാവുകയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായി ആഷിക്കും, സിയാദും ഉൾപ്പെടെയുള്ളവർ എ.കെ.ജി.നഗർ വഴി കാറിലെത്തിയ സമയത്ത് മുഖ്യപ്രതി വൈശാഖിന്റെ നേത്യത്വത്തിലുള്ള സംഘം കാർ തടഞ്ഞു നിർത്തുകയും തുടർന്നുണ്ടായ സംഘട്ടനത്തിനിടയിൽ ഇരുമ്പ് കൊണ്ടുള്ള ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സിയാദിനൊപ്പം ഉണ്ടായിരുന്നവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസിൽ ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്