നടിയെ ആക്രമിച്ച കേസിൽഅറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കി നാദിർഷയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. അന്വേഷണസംഘത്തെ വിമർശിച്ച കോടതി സാക്ഷികളെ എല്ലാം പ്രതിയാക്കിയാൽ പിന്നെ സാക്ഷിപറയാൻ ആളുണ്ടാകില്ലെന്നും വ്യക്തമാക്കി. നാദിർഷയെപ്രതിയാക്കാൻ ഇപ്പോൾ തെളിവുകളില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചതോടെയാണ് മുൻകൂർജാമ്യം ഹൈക്കോടതി തീർപ്പാക്കിയത്. പ്രതിയാക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയസാഹചര്യത്തിൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ നാദിർഷയെ പൊലീസ്ഉദ്യോഗസ്ഥർക്ക് ഇനിയും ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തീർപ്പാക്കിയത്.
അന്വേഷസംഘം കേസ് കൈകാര്യം ചെയ്യുന്ന രീതിക്കുമുണ്ടായിരുന്നു വിമർശനം. സാക്ഷികളെ മുഴുവൻ പ്രതിയാക്കുന്ന സമീപനം ശരിയല്ല അങ്ങിനെ ചെയ്താൽ പിന്നെ സാക്ഷിപറയാനാളുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. അതുമൂലം യഥാർഥപ്രതികൾ രക്ഷപ്പെടും. കുറ്റപത്രത്തിൽ ഉൾപ്പെട്ടവരെ മാത്രമേ പ്രതിയാക്കാവൂ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിവേണം അറസ്റ്റ് രേഖപ്പെടുത്തേണ്ടതെന്നും കോടതി ഒാർമിപ്പിച്ചു. പൾസർ സുനിയെയും വിഷ്ണുവിനെയുംവിളിച്ചതുകൊണ്ട് മാത്രം നാദർഷ പ്രതിയാകില്ലെന്നും കോടതി വ്യക്തമാക്കി. നാദർഷയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളുംനേരത്തെ മുദ്രവച്ച കവറിൽ അന്വേഷണസംഘം ഹൈക്കോടതിയൽ ഹാജരാക്കിയിരുന്നു. നാദിർഷയെ തൃപ്തികരമായി ചോദ്യം ചെയ്യാനായില്ലന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.