മുഹറം ആഘോഷങ്ങളുടെ ഭാഗമായി പിഞ്ചു കുഞ്ഞിനെ കനലിൽ കിടത്തി നേർച്ച. കർണാടകയിലെ ധാർവാഡിലാണ് ഒരു വയസുകാരനെ വാഴ ഇല വിരിച്ചു തീകനലിൽ കിടത്തിയത്
ധാർവാഡിലെ അല്ലാപുര ഗ്രാമത്തിൽ നിന്നുള്ളതാണ് അതിക്രൂരമായ ദൃശ്യങ്ങൾ. തീക്കനലിൽ വാഴയില വിരിച്ചാണ് പിഞ്ചുകുഞ്ഞിനെ കിടത്തിയിരിക്കുന്നതു. വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ കൈകാലുകൾ ഒരാൾ ബലമായി പിടിച്ചിരിക്കുന്നു. ചുറ്റും നിൽക്കുന്നവർ മന്ത്രം ഉരുവിടുന്നു.
ജീവിതത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ്കുഞ്ഞുങ്ങളെ കനലിൽ കിടത്തി പ്രാർത്ഥിക്കുന്നത് എന്നാണ് വിശ്വാസം. ആൺകുഞ്ഞിനെ ലഭിച്ചാൽ കനലിൽ കിടത്തികൊള്ളാമെന്നു മാതാപിതാക്കൾ നേർന്നിരുന്നു. ചൂട് കൂടുതലായതിനാലാണ് വാഴയില വിരിച്ചു കുഞ്ഞിനെ കിടത്തിയത്.ആചാരങ്ങളുടെ ഭാഗമായതിനാൽ പോലീസ് ആർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ശിശൂക്ഷേമ വകുപ്പ് മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകും. അന്ധവിശ്വാസ നിരോധന ബില്ലിന് കർണാടക മന്ത്രിസഭാ അംഗീകാരം നൽകി ദിവസങ്ങൾക്കകമാണ് ദാരുണ സംഭവം.