മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതി അറസ്റ്റിലായി. പരാതിക്കാരൻ ഇർഷാദ് ആറുമാസം മുൻപ് റജിസ്റ്റർ വിവാഹം ചെയ്ത പെരുമ്പാവൂർ സ്വദേശി ഹൈറുന്നീസയാണ് പിടിയിലായത്.
ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണന്ന ആദ്യമൊഴി യുവാവ് തിരുത്തി ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെ പരാതി നൽകിയതേടെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം കസ്റ്റഡിയിൽ എടുത്തെങ്കിലും പുറത്തൂർ സ്വദേശി ഇർഷാദ് തനിക്ക് പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം പെരുമ്പാവൂർ സ്വദേശിയായ ഹൈറുന്നീസയെ വിട്ടയച്ചു. ഹൈറുന്നീസയെ റജിസ്റ്റർ വിവാഹം ചെയ്ത ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തിലുള്ള വിരോധമാണ് കാരണമെന്ന് ഇർഷാദിന്റെ പരാതിയിലുണ്ട്. ഇർഷാദിനൊപ്പം ലോഡ്ജിൽ മുറിയെടുക്കും മുൻപെ തെർമോകോൾ മുറിക്കുന്ന ബ്ലേഡ് വാങ്ങി യുവതി ബാഗിൽ സൂക്ഷിച്ചിരുന്നു.
മുപ്പതുകാരിയായ ഹൈറുന്നീസ രണ്ടു മക്കളുടെ അമ്മയാണ്. റജിസ്റ്റർ വിവാഹം നടത്തിയ ശേഷം ഇർഷാദ് തനിക്കൊപ്പം പല സ്ഥലങ്ങളില്ല താമസിച്ച ശേഷം ഉപേക്ഷിക്കാൻ ശ്രമിച്ചെന്നാണ് ഹൈറുന്നീസയുടെ മൊഴി. ഹൈറുന്നീസയ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.