തിരുവനന്തപുരം ചിറയിൻകീഴിൽ ആളുകൾ നോക്കിനിൽക്കെ യുവാവിനെ നടുറോഡിൽ തല്ലിച്ചതച്ചു. തിരക്കേറിയ മുടപുരം കവലയിലാണ് യുവാവിനെ തല്ലിത്താഴെയിട്ട് റോഡിലിട്ട് ചവിട്ടിയത്. സുധീർ എന്ന യുവാവിനെ തല്ലിച്ചതച്ച അനന്തു, ശ്രീക്കുട്ടൻ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
ചിറയികീഴിലെ പ്രധാനകവലയായ മുടപുരമാണിത്. രണ്ടുയുവാക്കൾ ഒരുവശത്ത് നിന്ന് ബൈക്കിലെത്തി കവലയിൽ വട്ടംചുറ്റുന്നു. മറ്റൊരുവശത്ത് നിന്ന് ബൈക്കിൽ വന്ന യുവാക്കൾ ഇവരുമായി തർക്കത്തിലാകുന്നു. തുടർന്ന് ഇതാണ് കാഴ്ച
ചിറയിൻകീഴ് വക്കത്ത് വിളസ്വദേശി സുധീറിനാണ് മർദ്ദനമേറ്റത്. സുധീറിനെ അതിക്രൂരമായി തല്ലിച്ചതച്ച വക്കത്തുവിള സ്വദേശികളായ അനന്തുവിനും ശ്രീക്കുട്ടനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ക്യാമറയിലെ വിവരം അനുസരിച്ച് ഈ മാസം 13 ന് വൈകുന്നേരം 4.50 രേഖപ്പെടുത്തിയ ദൃശ്യങ്ങളാണിത്. ഇതാനുംമിനിറ്റുകൾ മുടപുരം കവയിൽ ഇതായിരുന്നു അവസ്ഥ. കണ്ടാൽ ഞെട്ടലുളവാക്കുന്ന അടിപിടി അവസാനിപ്പിക്കാൻ ഒരാളും ഇടപ്പെട്ടില്ല. ഏറെനേരം കഴിഞ്ഞ് കൂടുതൽ ആളുകളെത്തിയതോടെയാണ് തല്ല് അവസാനിച്ചത്. മർദനത്തെ ഒരുപരാതിയും ലഭിച്ചില്ലെന്ന് ചിറയിൻകീഴ് ആറ്റിങ്ങൽ സി.ഐ അനിൽകുമാർ പറഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതിനുശേഷമാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.