പാലക്കാട് നഗരമധ്യത്തില്‍ തന്നെ നടന്ന മറ്റൊരു വലിയ കവര്‍ച്ചയിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പൂജാമുറിയിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന അറുപതു പവൻ സ്വർണമാണ് ഇവിടെനിന്ന് മോഷണം പോയത്. ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ അറുപതു വർഷത്തിലേറെയായി അണിഞ്ഞിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടിലെ ജോലിക്കാരിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. വീടുമായി ബന്ധമുള്ളവരെ തന്നെ കേന്ദ്രീകരിച്ചാണ് ഇവിടേയും അന്വേഷണം പുരോഗമിക്കുന്നത്.
നഗരത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം കൃഷ്ണനികേതനിൽ ഡോക്ടർ പിജി മേനോന്റെ വീട്ടിലാണ് മോഷണം നടന്നത്. പൂജാമുറിക്കുള്ളിൽ ഗുരുവായായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒൻപതു സ്വർണമാലകളാണ് കാണാതായത്. ഉദ്ദേശം അറുപതു പവൻ നഷ്ടപ്പെട്ടെന്നാണ് പ്രാഥമീകവിവരം. എന്നാൽ ഇതേ വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടവും മറ്റ് ആഭരണങ്ങളും കവർന്നിട്ടില്ല. 93 വയസുളള ഡോക്ടറും വീട്ടുവേലക്കാരിയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. അടച്ചുറപ്പുളള വീട്ടിേലക്ക് പുറത്തു നിന്ന് മോഷ്ടാക്കൾ എത്തിയതിന്റെ സൂചനകളൊന്നും കാണാനുമില്ല.
രാവിലെ വീട്ടുവേലക്കാരി തന്നെയാണ് മോഷണത്തിന്റെ കാര്യം ഡോക്ടറോട് പറഞ്ഞത്. ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ അറുപതു വർഷത്തിലേറെയായി അണിഞ്ഞിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ കുറച്ചുസ്വർണം നഷ്ടപ്പെട്ടെങ്കിലും പരാതിപ്പെട്ടിരുന്നില്ല.
ഡോഗ്്് സ്്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുവേലക്കാരിയെയും പ്രത്യേകം ചോദ്യം ചെയ്തു വരികയാണ്.