കോട്ടയം നീലിമംഗലത്ത് കടയിലെ ജീവനക്കാരിയുടെ കഴുത്തിൽ കയർ മുറുക്കി ബോധം കെടുത്തിയശേഷം പത്തു പവൻ സ്വർണം കവർന്നു. സാരമായി പരുക്കേറ്റ ആർപ്പൂക്കര സ്വദേശി ഉഷാ ബാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നീലിമംഗലത്ത് പ്രവർത്തിക്കുന്ന അക്വേറിയം കടയിലെ ജീവനക്കാരിയായ ഉഷാ ബാബുവാണ് ആക്രമണത്തിനിരയായത്. മീനിന്റെ തീറ്റ വാങ്ങാനെന്നവ പേരിൽകടയിലലെത്തിയാളാണ് ആക്രമണം നടത്തി ആഭരണങ്ങൾ കവർന്ന്ത്. ഈ സമയം കടയിൽ മറ്റാളുകൾ ഉണ്ടായിരുന്നില്ല. മുമ്പ് കടയിൽ വന്ന് സാധനങ്ങൾ വാങ്ങിയതിന്റെ പരിചയം ഇയാളുമായി ഉണ്ടായിരുന്നു.
സാധനം എടുക്കാനായി കടയ്ക്കുള്ളിലേയ്ക്ക് പോയ സമയം അക്രമി പിന്നിലൂടെയെത്തിയ അക്രമി കഴുത്തിൽ കർ മുറുക്കി. ബോധമറ്റ് നിലത്തുവീണ ഉഷയുടെ ശരീരത്തിലുണ്ടായിരുന്ന ഒമ്പത് വളകളും താലിമാലയും ഇയാൾ കവർന്നു. അരമണിക്കൂർ കഴിഞ്ഞ് ബോധം വീണ ഉഷാ കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ ഉഷയെ െഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.