കോഴിക്കോട് തിരുവമ്പാടിയിൽ സ്പെഷൽ ക്ലാസിൽ കയറിയില്ലെന്ന് ആരോപിച്ച് വിദ്യാർഥിയെ ഏഴ് മണിക്കൂർ പുറത്ത് നിർത്തി. പ്രാഥമികാവശ്യം നിർവഹിക്കുന്നതിനോ ഭക്ഷണം കഴിക്കാനോ അനുവദിച്ചില്ല. വീട്ടിലെത്തി കുഴഞ്ഞുവീണ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടിയിലെ പ്രമുഖ മാനേജ്െമന്റ് സ്കൂളിലാണ് സംഭവം. ഇവിടെ വൈകുന്നേരങ്ങളിൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസ് ഉണ്ട്. താഴെ തിരുവമ്പാടി സ്വദേശിയായ കുട്ടി ബുധനാഴ്ച ക്ലാസിനെത്തിയിരുന്നില്ല.
ഇന്നലെ സ്കൂളിലെത്തിയപ്പോൾ കുട്ടിയെ. പ്രധാന അധ്യാപകന്റെ ഓഫിസിന് മുന്നിൽ നിർത്തുകയായിരുന്നു. ഉച്ചഭക്ഷണം കഴിക്കാനൊ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ അനുവദിച്ചില്ല. വൈകീട്ട് വീട്ടിലെത്തിയ കുട്ടി ഛർദിക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.തുടർന്നാണ് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിയെ തുടർന്ന് ചൈൽഡ് ൈലൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്.