E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചേലക്കരയിൽ വയോധികയുടെ കൊലപാതകം; പ്രതി നാടുവിട്ടതായി സംശയിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ ചേലക്കരയില്‍ വയോധികയെ കഴുത്തുഞെരിച്ച് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി നാടുവിട്ടിരിക്കാമെന്ന് പൊലീസ്. കൊല നടന്ന് മൃതദേഹം ഒരുദിവസം മുഴുവന്‍ വീട്ടില്‍ തന്നെ സൂക്ഷിച്ച ശേഷം രാത്രിയാണ് ചാക്കിലാക്കി പൊന്തക്കാട്ടില്‍ തള്ളിയതെന്നാണ് നിഗമനം. എന്നാല്‍ കൊലയാളിയെ തിരിച്ചറിയാന്‍ പൊലീസിന് മുമ്പില്‍ ഏറെ വെല്ലുവിളികളുണ്ട്. 

തിങ്കളാഴ്ച രാവിലെ വയോധികയുടെ വീട്ടില്‍ എത്തിയ കൊലയാളി കൊല നടത്തിയിരിക്കാം. കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. കൊല നടന്ന് നാല്‍പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ നിഗമനം. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. കൊലയാളി ചൊവ്വാഴ്ച തന്നെ നാടുവിട്ടിരിക്കാമെന്നാണ് സംശയം. ചൊവ്വാഴ്ച മുതല്‍ നാട്ടില്‍ നിന്ന് പോയി പിന്നെ മടങ്ങിവരാത്ത എത്ര പേരുണ്ടെന്നാണ് അന്വേഷിക്കുന്നത്. 

പൊലീസിന്റെ അന്വേഷണപ്രകാരം ഇങ്ങനെ മൂന്നു പേര്‍ നാട്ടില്‍ നിന്ന് പോയിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടേയും വിശദാംശങ്ങള്‍ സൂക്ഷ്്മമായി നിരീക്ഷിച്ചു വരികയാണ്. ഒരാള്‍ മാത്രമാകാം കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിലെ ചാക്കു പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനപ്രകാരമാണിത് ഒന്നില്‍ കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പൊലീസ് അനുമാനിക്കുന്നത്. കൊല്ലപ്പെട്ട കല്യാണിയുടെ ആഭരണങ്ങള്‍ ആരെങ്കിലും പരിസരത്തെ ഏതെങ്കിലും സ്വര്‍ണക്കടകളില്‍ വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. റൂറല്‍ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരേയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി.