തിരുവനന്തപുരം പാറശാല റയിൽവെ സ്റ്റേഷനിൽ എഴുപത്തിയഞ്ച് കിലോ ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ. തിരുനൽവേലി സ്വദേശികളായ മുത്തുക്കുട്ടി , അറുമുഖം എന്നിവരാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന അനന്തപുരി എക്സ്പ്രസിലായിരുന്നു എഴുപത്തിയഞ്ച് കിലോ ചനന്ദമുട്ടികൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ പിടിച്ചെടുത്തത്. റയിൽവെ പൊലീസിന്റെ പിടിയിലായ മുത്തുകുട്ടി, ആർമുഖം എന്നിവർക്ക് ചനന്ദകടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായാണ് പൊലീസ് നിഗമനം.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഏത് വനമേഖലയിൽ നിന്നാണ് ചന്ദനം മുറിച്ച് കടത്തിയതെന്നറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.