കാമുകന്റെ അച്ഛനെ കൊലപ്പെടുത്താൻ യുവതിയുടെ ക്വട്ടേഷൻ. കോട്ടൂർ ചമതമൂട് എം.ഷാഹുൽ ഹമീദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വഴിത്തിരിവ്. മുഖ്യപ്രതിയായ യുവതി ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് ആറംഗ സംഘം ക്വട്ടേഷൻ സംഘം പോലീസ് പിടിയിലായതോടെയാണ് ക്വട്ടേഷൻ വിവരം വെളിവായത്.
വെഞ്ഞാറമൂട് കോലിയക്കോട് വേളാവൂർ അൻസർ ,പിരപ്പൻകോട് ബിനു ,കുടപ്പനക്കുന്ന് പ്രമോദ് ശബരി, കേശവദാസപുരം സ്വദേശികളായ അനീഷ് , തൻസീർ എന്നിവരടങ്ങുന്ന കൊട്ടേഷൻ സംഘത്തെയാണ് നെയ്യാർഡാം പോലീസ് അറസ്റ് ചെയ്തത്. ഇവർ രണ്ടുമുതൽ ആറാം പ്രതിവരെയാണ്.മുഖ്യപ്രതിയായ യുവതി ഒളിവിലാണ്.
ആഗസ്റ്റ് പത്തൊൻപതിനാണ് തീയതിയാണ് കേസിനാസ്പദമായ സംഭവം. ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ എം.ഷാഹുൽ ഹമീദിന് നേരെ പുലർച്ചെ അഞ്ചരയോടെ കോട്ടൂർ ഉത്തരംകോട് സ്‌കൂളിനു സമീപമായിരുന്നു ആക്രമണം.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുൽ ഹമീദിന്റെ മകൻ പ്രണയത്തിലായിരുന്നു.വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചു വച്ചാണ് ഇയാളുമായി പ്രണയത്തിലായത്.എന്നാൽ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുൽ ഹമീദ് മകനെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേയ്ക്ക് പറഞ്ഞു വിടാൻ ശ്രമിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് യുവതി നാല്പതിനായിരം രൂപയ്ക്കു കൊലക്കേസ് പ്രതികൂടിയായ ബിനുവിന് ക്വട്ടേഷൻ നൽകിയത്.
ശാഹുൽ ഹമീദ് നൽകിയ പരാതിയിൽ വാഹനത്തിന്റെ നമ്പർ ഉൾപ്പടെ ഉണ്ടായിരുന്നത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിനിടെ മുഖ്യ പ്രതിയായ യുവതി ഒളിവിൽ പോകുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.