E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

മുൻകൂർ ജാമ്യാപേക്ഷ മാധ്യമവാർത്തകണ്ട് ഭയന്ന്: നാദിർഷ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം പിന്‍വലിച്ച് നാദിര്‍ഷ. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍‌ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയതാണെന്ന് നാദിര്‍ഷ ആരോപിച്ചു. പള്‍സര്‍ സുനിയെ അറിയില്ലെന്നും ദിലീപ് നിരപരാധിയാണെന്നും ആലുവ പൊലീസ് ക്ലബില്‍ ചോദ്യംചെയ്യലിന് ഹാജരായശേഷം നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു.

പൾസർ സുനിക്ക് പണം കൈമാറിയെന്ന ആരോപണത്തെ പറ്റി പൊലീസിന് വ്യക്തമായ മറുപടി നൽകിയെന്നു പറഞ്ഞ നാദിർഷ എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാം ഇവിടെ പറഞ്ഞതായി വ്യക്തമാക്കി. പൊലീസ് ഒരു ഘട്ടത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മാധ്യമ വാർത്തകൾ കണ്ട് ഭയന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും പറഞ്ഞ നാദിർഷ ദിലീപിന്റെ നിരപരാധിത്വത്തെ കുറിച്ചുള്ള തന്റെ വിശ്വാസവും പങ്കുവച്ചു. 

ചോദ്യം ചെയ്യലുമായി നാദിർഷ പൂർണ്ണമായി സഹകരിച്ചെന്നു പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ പക്ഷേ, നാദിർഷയെ പ്രതി ചേർക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ തയാറായില്ല. നാദിർഷയുടെ ആരോഗ്യനില തൃപ്തികരമെന്നുറപ്പു വരുത്തിയ ശേഷമാണ് ഇന്ന് പൊലീസുദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തത്. 

ആലുവ പൊലീസ് ക്ലബിൽ രാവിലെ 10.15ന് എത്തിയ നാദിർഷായെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണു ചോദ്യം ചെയ്യൽ തുടങ്ങിയത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് അന്വേഷണസംഘം നാദിർഷായിൽനിന്ന് വിവരങ്ങൾ ആരാഞ്ഞത്. ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നിൽ ഹാജരായ നാദിർഷായുടെ ആരോഗ്യനില മോശമായതിനെത്തുടർന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നാദിർഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. 

കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽ ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്ന സിനിമയുടെ സെറ്റില്‍വച്ചു തനിക്കു നാദിർഷാ പണം നൽകിയതായി കേസിലെ മുഖ്യപ്രതി എൻ.എസ്. സുനിൽകുമാർ (പൾസർ സുനി) മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലമാണതെന്നായിരുന്നു പറഞ്ഞത്. നാദിർഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 

ജാമ്യം തേടി സുനി

അതിനിടെ, പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. കേസിൽ ഏപ്രിൽ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ റിമാൻഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ കുടുക്കിയതാണെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും ഹർജിയിലുണ്ട്.

അറസ്റ്റിലായ ശേഷം അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും നിഷേധിച്ചു. ഏഴു പ്രതികൾക്കുമെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷം നൽകിയ ജാമ്യാപേക്ഷയും മജിസ്ട്രേട്ട് കോടതി തള്ളി. പിന്നീട്, കഴിഞ്ഞ 11ന് എറണാകുളം സെഷൻസ് കോടതിയും ജാമ്യഹർജി തള്ളിയതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരിൽനിന്നു കൊച്ചിയിലേക്കു കാറിൽ വരികയായിരുന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഉപദ്രവിച്ചുവെന്നാണു കേസ്.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ വാദം പൂർത്തിയാക്കിയാണു ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയാൻ മാറ്റി വച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്നു പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്.

നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്. കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടിയിട്ടുമുണ്ട്.

നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.