വിവാഹമോചിതയായ ഭാര്യയോടു പകവീട്ടാൻ ഭോജ്പൂരി നടനും നര്‍ത്തകനുമായ മുഹമ്മദ് ഷാഹിദ് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി. കാമുകിയുടെ സഹായത്തോടെയാണ് നടന് രണ്ടുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയത്. വിവാഹമോചനത്തെതുടർന്ന് മുഹമ്മദ് ഷാഹിദിന്റെ ഭാര്യ മുക്സാൻ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. മകന്റെ സംരക്ഷണചുമതല മുക്സാനാണ് കോടതി അനുവദിച്ചിരുന്നത്. ഈ വിധിയിൽ ഷാഹിദ് അതൃപ്തനായിരുന്നു.
ഈദ് ആഘോഷത്തോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങാൻ മുക്സാന്റെ അമ്മ മുമ്താസ് മകനോടൊപ്പം സൗത്ത് ഡൽഹിയിലെ തിരക്കേറിയ കമ്പോളത്തിൽ എത്തിയപ്പോഴാണ് ഷാഹിദ് മകനെ തട്ടിയെടുത്തത്. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും ഷാഹിദ് തുടക്കത്തിൽ നടത്തിയിരുന്നു. എന്നാൽ വിദഗ്ധമായ അന്വേഷണത്തെതുടർന്ന് ഷാഹിദിനോടൊപ്പമുള്ള പങ്കാളി കാഷിഷ് എലിയാസ് അലിഷ എന്ന യുവതിയുടെ പക്കൽ കുട്ടിയുണ്ടെന്ന് മനസിലായി. ഡൽഹി വെസ്റ്റിലുള്ള വിനോദ് നഗറിലെ ഫ്ലാറ്റിൽ നിന്നും കുട്ടിയെ കണ്ടെത്തിയതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.