E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എന്‍ജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ അഭിഭാഷകനെ പ്രതി ചേർത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂരില്‍ എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ക്രിമിനല്‍ അഭിഭാഷകന്‍ വി.ആര്‍.ജ്യോതിഷിനെ പ്രതി ചേര്‍ത്തു. കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എന്‍ജിനീയര്‍ അഭിഭാഷകനെ തെറി വിളിച്ചതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണം. പതിനായിരം രൂപയാണ് കൈ ഒടിക്കാന്‍ കിട്ടിയതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. 

തൃശൂര്‍ നഗരത്തിലെ ഷോപ്പിങ് മാളിന് സമീപം കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയാണ് എന്‍ജിനീയറും അഭിഭാഷകനും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ തെറിവിളിയായി. എന്‍ജിനീയര്‍ തെറിവിളിച്ചതിന്റെ വൈരാഗ്യത്താല്‍ അഭിഭാഷകന്‍ വി.ആര്‍. ജ്യോതിഷ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്. ഗുണ്ടകളെ നേരിട്ടു ഫോണില്‍ വിളിച്ചില്ല. പകരം, നഗരത്തിലെതന്ന ഗുണ്ടാസംഘവുമായി ബന്ധമുള്ള തൃശൂര്‍ സ്വദേശി നെല്‍സണെ ഫോണില്‍ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. വായ്പ മുടങ്ങിയ വാഹനങ്ങള്‍ പിടിക്കലാണ് നെല്‍സന്റെ പണി. വലക്കാവ് സ്വദേശി സാബു, കേച്ചേരി സ്വദേശി അജീഷ് എന്നിവര്‍ക്കാണ് അഭിഭാഷകന് വേണ്ടി നെല്‍സണ്‍ ക്വട്ടേഷന്‍ നല്‍കിയത്. 

ഇവര്‍ ഫ്ളാറ്റിന്റെ പാര്‍ക്കിങ്ങില്‍ എത്തി എന്‍ജിനീയറുടെ കൈതല്ലിയൊടിച്ചു. ഇരുമ്പ് പൈപ്പ് കൊണ്ടായിരുന്നു മര്‍ദ്ദനം. ഇടതുകൈ മൂന്നിടത്തായി ഒടിഞ്ഞു. സംഭവത്തിന് ശേഷം, പതിനായിരം രൂപ ഗുണ്ടകള്‍ക്കു നല്‍കിയത് നെല്‍സണ്‍ ആണ്. എന്‍ജിനീയറെ ആക്രമിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ഗുണ്ടകള്‍ അഭിഭാഷകന്‍ ജ്യോതിഷനെ ഫോണില്‍ വിളിച്ചു. ഇങ്ങനെ, അഭിഭാഷകനും ക്വട്ടേഷന്‍ ഏറ്റെടുത്തയാളും ഗുണ്ടകളും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.