രണ്ട് മാസത്തിനിടെ കോഴിക്കോടിന്റെ മൂന്നിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ച് തുമ്പില്ലാതെ പൊലീസ്. മുക്കം, ചാലിയം, പറമ്പിൽബസാർ എന്നിവിടങ്ങളിൽ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ പുരുഷന്റേതെന്ന് മാത്രമാണ് സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേ·ഷണത്തിലും ഗുണമുണ്ടായില്ല.
ജൂലൈ ആറിനാണ് മുക്കം തിരുവമ്പാടി എസ്റ്റേറ്റിന് സമീപം തലയും കൈയ്യും കാലും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തിനു ശേഷം ചാലിയത്ത് കടലിൽ ഒഴുകിനീങ്ങിയ കൈയ്യും കാലും കണ്ടു. ഇവരാരെന്ന് സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് പ്രതിസന്ധിയിൽ തുടരുമ്പോഴാണ് കഴിഞ്ഞദിവസം പറമ്പിൽ ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർക്കും അന്വേ·ഷണ ഉദ്യോഗസ്ഥർക്കും ഇതെത്തുടർന്നുണ്ടാകുന്ന ആശങ്ക ചില്ലറയല്ല. മൂന്ന് സംഭവങ്ങളിലും അന്വേഷണം നടത്തുന്നത് പ്രത്യേക പൊലീസ് സംഘമാണ്. നിഗമനത്തിലേയ്ക്കെത്താനുള്ള സൂചന പോലും കിട്ടിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ആദ്യ രണ്ട് കേസിലും ഇതരസംസ്ഥാനക്കാരെന്ന സംശയത്തെത്തുടർന്ന് പൊലീസ് ബംഗാൾ, ഒഡിഷ, ജാർഖണ്ട് എന്നിവിടങ്ങളിലെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് പരിധിയിൽ നടന്ന സംഭവങ്ങളിൽ സംയുക്ത അന്വേഷ·ണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.