തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറെ ആക്രമിച്ച് ജനനേന്ദ്രിയം വെട്ടിമുറിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ സജികുമാര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നാലുപേരടങ്ങിയ സംഘം ഇന്നലെ രാത്രിയാണ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് രണ്ടു സ്കൂട്ടറിലെത്തിയ നാലംഗ സംഘം വീടിന്റെ മീറ്റർ ബോർഡ് അടിച്ചുതകർത്ത് വൈദ്യുതി വിച്ഛേദിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സജീകുമാറിന്റെ കാലും കൈയും കമ്പിപ്പാരകൊണ്ട് മർദിച്ചു. അടിയേറ്റ വേദനയിൽ നിലത്തുവീണ ഇദ്ദേഹത്തിന്റെ ജനനനേന്ദ്രീയത്തിൽ ആയുധമുപയോഗിച്ചു വെട്ടുകയായിരുന്നു. അമ്മ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളു.
മെഡിക്കൽ കൊളജിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള സജികുമാറിന്റെ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തിന്റെ കാര്യം വ്യക്തമല്ല. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചു സൂചന ലഭിച്ചതായി ഡിവൈഎസ്പി ജെ.കെ.ദിനിൽ പറഞ്ഞു