കോഴിക്കോട് നാദാപുരത്ത് ഷിബിന്‍ വധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് പൊലിസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അപര്യാപ്തമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡിജിപി ലോക്നാഥ് ബഹ്റ റിപ്പോര്‍ട്ട് പുതുക്കി നല്‍കി. പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് കമ്മീഷന് അന്തിമനിലപാട് അറിയിച്ചിട്ടില്ല.
2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ നാദാപുരത്തിനടുത്ത് വെള്ളൂരിൽ കൊല്ലപ്പെട്ടത്. മുസ്്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു പിടിയിലായ പ്രതികളെല്ലാം. ഇവരെ പിന്നീട് കോടതി വിട്ടയച്ചു. കൊലപാതകത്തെ തുടര്‍ന്ന് വ്യാപക അക്രമ സംഭവങ്ങളാണ് നാദാപുരം മേഖലയിലുണ്ടായത്. എന്നാല്‍ ഇതിനെക്കുറിച്ച് വാലും തുന്പുമില്ലാത്ത റിപ്പോര്‍ട്ടാണ് പൊലിസ് നല്‍കിയത്. റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് കമ്മീഷന്‍ വിശദമായി പഠിച്ച് വരികയാണ്.