കൊല്ലം അഞ്ചലിൽ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. അഞ്ചൽ ഗവ സകൂളിന് സമീപം സഹപാഠിയായ യുവാവിനൊപ്പം കാറിൽ ഇരുന്ന യുവതിയേയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമച്ചത്. പ്രതികളായ ജോബിൻ , ഗോകുൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് പത്തൊൻപതുകാരിയായ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സഹപാഠിയോടൊപ്പം കാറിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ അവിടെ ബൈക്കിലെത്തിയ ജോബിനും ഗോകുലും ചേർന്ന് ഭീഷണിപ്പെടുത്തുകയു വിരട്ടുകയും ചെയ്തു.
തുടർന്ന് സഹപാഠിയെ യുവാവിനെ കാറിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ട ശേഷം പെൺകുട്ടിയേയും കൊണ്ട് ഗോകുൽ കാറോടിച്ച് പോയി. പെൺകുട്ടിയുടെ സുഹൃത്തിനെ ബൈക്കിന്റെ പുറകിലിരുത്തി ജോബിൻ മറ്റൊരു വഴിയിലേ്ക് പോ പെൺകുട്ടി നിലവിളിച്ച് ബഹളം വെയ്ക്കുകയും കാറിൽ നിന്ന് ചാടാൻ ശ്രമിക്കുന്നതിനിടയിൽ കാർ നിർത്തി. ഇതിനിടെ പെൺകുട്ടി കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു. കാർ പിന്നീട് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.