നടി ശില്‍പ ഷെട്ടിയുടെ ചിത്രം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹോട്ടലിലെ ബൗണ്‍സര്‍മാര്‍ ക്രൂരമായി മർദിച്ചു. മുംബൈ ബാന്ദ്രയില്‍ വച്ചാണ് കയ്യേറ്റമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു
ബാന്ദ്രയിലെ ബാസ്റ്റൻ ഹോട്ടലില്‍ നിന്ന് പുറത്തെക്ക് വരികയായിരുന്ന ശിൽപ ഷെട്ടിയുടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകർ പകർത്തി. ശിൽപയുടെ സമ്മതത്തോടെതന്നെ നടന്ന ഫോട്ടോയെടുപ്പിനു ശേഷം അവർ ഭർത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം പുറത്തേക്കിറങ്ങി. ഈ സമയമാണ് ഹോട്ടലിലെ സുരക്ഷ ചുമതലയുള്ള ബൗണ്‍സേഴ്‌സ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്.
അക്രമത്തിനു നേതൃത്വം നൽകിയ സോനു, ഹിമാന്‍ഷു ഷിന്‍ഡെ എന്നിവർ ഉൾപ്പെടെ 6 സുരക്ഷ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാധ്യമപ്രവർത്തകരുടെ പരാതിയിലാണ് കേസ്.