മലപ്പുറം തിരൂർ ബിപിൻ വധക്കേസിൽ കൊലയാളി സംഘം ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്. ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലയാളികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇന്നലെ അറസ്റ്റിലായ പ്രതികളെ പത്തു ദിവസത്തേക്ക് കോടതി പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന നടത്തിയ എടപ്പാളിലെ വീട്ടിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പും നടത്തി.
ഗൂഢാലോചനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽ ഒരാളായ തുഫൈലിനെയാണ് എടപ്പാളിലെ ഒരു വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.അടച്ചിട്ട വീട് തുറ്നായിരുന്നു തെളിവെടുപ്പ്.ഇവിടെനിന്ന് ഇരുമ്പ് വടികളും ഷൂസും പൊലിസിന് ലഭിച്ചു.കൃത്യം നടത്തുന്നതിന് കണ്ടെടുത്ത വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലിസ് അന്വേഷിക്കുന്നത്.കുറ്റിപ്പുറം, പൊന്നാനി, നരിപ്പറമ്പ് ,എടപ്പാൾ എന്നിവിടങ്ങളിൽ വച്ച് ഗൂഢാലോചന നടത്തിയതായി പ്രതികൾ മൊഴിനൽകിയിരുന്നു.
പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ചതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നണ് പൊലിസിന്റെ കണക്കുകൂട്ടൽ.ഇക്കഴിഞ്ഞ 24 ാം തിയ്യതിയാണ് കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിപിൻ കൊല്ലപ്പെട്ടത്.ഫൈസൽ വധത്തിലെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പൊലിസിന് മൊഴി നൽകിയിരുന്നു.