കോഴിക്കോട് മെഡി.കോളജിലെ അഴുകിയ മൃതദേഹങ്ങള്‍ സംസ്കരിക്കും. മനോരമന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കോർപറേഷൻ നടപടിയെടുത്തത്.
ഗുരുതരവീഴ്ചയ്ക്ക് കോർപറേഷൻ പഴിക്കുന്നത് ക്ലര്‍ക്കിനെയാണ്. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നാണ് വിശദീകരണം. 16 മൃതദേഹങ്ങള്‍ അഴുകാന്‍ ഇടയായ സാഹചര്യം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.
അവകാശികളില്ലാത്ത പതിനാറു മൃതദേഹങ്ങൾ മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ അഴുകി ദുർഗന്ധം വമിക്കുന്ന വാർത്ത മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ കോർപ്പറേ·ഷൻ തയ്യാറായിരുന്നില്ല
റാക്കുകള്‍ നിറഞ്ഞതോടെ വെറും തറയിലാണ് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നത്. സംസ്കരിക്കാൻ നടപടി സ്വകീരിക്കണമെന്നു ആശുപത്രി സൂപ്രണ്ട് പലതവണ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കോർപ്പറേ·ഷന് കത്ത് നൽകിയെങ്കിലും തിരിഞ്ഞ് നോക്കിയില്ല.
ആരും ചോദിക്കാനും പറയാനും വരില്ലെന്ന ഉറച്ച വിശ്വാസമാണ് ബന്ധപ്പെട്ടവർക്ക് ഈ അനാസ്ഥക്ക് ധൈര്യം നൽകുന്നത്.