യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.
ദിലീപിനെ കുടുക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സിനിമാ മേഖലക്ക് അകത്തും പുറത്തും നിന്നുള്ള ആളുകള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന് ജാമ്യം തടയുന്നതിന്റെ ഭാഗമായി നടിയെ ആക്രമിച്ചകേസില്‍ ദീലീപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ആദ്യം ദിലീപിനുവേണ്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പ്രമുഖ അഭിഭാഷകന്‍ കെ.രാംകുമാറാണ് ഹാജരായത്. എന്നാല്‍ ജാമ്യം അനുവദിക്കപ്പെട്ടില്ല. തുടര്‍ന്ന് രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഹൈക്കോടതിയിലെ മറ്റൊരു പ്രമുഖ അഭിഭാഷകനായ ബി രാമന്‍ പിള്ള ആണ് രണ്ടാമത് ദിലീപിനുവേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. രാമന്‍ പിള്ളയുടെ വാദങ്ങളും ദിലീപിന് തുണയായില്ല.