സ്വയംപ്രഖ്യാപിത ദൈവം കഴിഞ്ഞ ദിവസം അകത്തുപോയതുപോലെ ഒരു സ്വയം പ്രഖ്യാപിത നിരപരാധിയാണ് ദിലീപെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ദിലീപിന് ജാമ്യം ലഭിക്കുകയില്ലെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്–
ക്രിമിനൽ പറയുന്നത് കേട്ടാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പറയുന്നു, ലോകത്ത് എവിടെയും ഇങ്ങനെയൊരു കേസ് നടന്നാൽ പ്രതിയുടെ മൊഴി അനുസരിച്ചാകും കേസ് അന്വേഷണം മുന്നോട്ട് പോകൂ. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ നുണപരിശോധനയ്ക്ക വിധേയനാക്കാൻ പറഞ്ഞൂ, എന്നാൽ അറസ്റ്റ് ചെയ്തതിന് ശേഷം ഇക്കാര്യം മിണ്ടുന്നില്ല. കോടതിയിലോ മാധ്യമങ്ങളിലോ പറഞ്ഞില്ല. അങ്ങനെ എന്തെങ്കിലും ചെയ്താൽ കൂടുതൽ കുറ്റങ്ങൾ പുറത്തുവന്നേക്കാം.
പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയർ വക്കീൽ ഇവരൊക്കെ അത്യാവശ്യം തിരക്കുള്ള വക്കീലാണ്. പൾസർ സുനിക്ക് വേണ്ടി അവരുടെ പ്രൊഫഷനെ തന്നെ പണയപ്പെടുത്തി അവർ ഒളിവിൽ പോകുന്നു പിന്നീട് അറസ്റ്റ് വരിക്കുന്നു, ഇതിന്റെ പിന്നിലൊക്കെ വലിയ ആളുകളുണ്ട്.
സിനിമയിൽ ഉള്ളവർ തന്നെ ഗൂഢാലോചന നടത്തിയെന്ന് പറയുന്നു. അതിൽ ആദ്യ പേര് ലിബർട്ടി ബഷീർ ആണ്. അദ്ദേഹം സർക്കാരിനെതിരെ തന്നെ തിരിഞ്ഞ ആളാണ്. ദിലീപ് പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ സാധിക്കില്ല. സന്ധ്യ മാഡവും മഞ്ജുവും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നു. എന്നാൽ ആദ്യം സന്ധ്യ മാഡത്തിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നാണ് ദിലീപ് പറഞ്ഞത്.
സമാനമനസ്സുള്ളവർക്കൊരു മുന്നറിയിപ്പാണ് ഇതെന്നാണ് ദിലീപിന്റെ ജാമ്യം നിഷേധിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചത്. പ്രഥമദൃഷ്ട്യാൽ തെളിവുണ്ടെന്നാണ് ഹൈക്കോടതി ഇപ്പോൾ പറയുന്നത്. ഇതൊക്കെ വിലയിരുത്തി ചിന്തിച്ച് നോക്കൂ–ആലപ്പി അഷ്റഫ് പറഞ്ഞു.