തിരൂർ വിപിൻ വധക്കേസിൽ കുറ്റക്കാരെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തം. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐ.ജിയോ കേന്ദ്ര ഏജൻസിയോ കേസ് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുന്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിപിൻ കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. സംഭവം നടന്ന ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയ ' തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത്ത് കുമാർ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെലെടുത്ത് ചോദ്യം ചെയ്തിരുന്നു.ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.അതേ സമയം പൊലിസ് കേസന്വേഷിക്കുന്നതിൽ നിഷ്ക്രിയമാണെന്ന് ബിപിന്റെ വീട് സന്ദർശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ ബിപിന് വധഭീഷണി ഉണ്ടായിട്ടും പൊലിസ് അത് കാര്യമാക്കിയില്ല. കൃത്യമായ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ബിപിനെ കൊലപ്പെടുത്തിയതെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. തിരുരും പരിസരപ്രദേശങ്ങളും ഇപ്പോഴും പൊലിസിന്റെ നിരീക്ഷണത്തിലാണ്.