അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളുമായി ആലപ്പുള സ്വദേശി സോഷ്യൽ മീഡിയ വഴി നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന് കണ്ടെത്തിയ കേസിൽ ഫൊറന്‍സിക് പരിശോധന നിര്‍ണായകമെന്ന് എൻഐഎ വ്യക്തമാക്കി. ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ. റെയ്ഡ് നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളുമായി സോഷ്യൽ മീഡിയ വഴി നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എൻഐഎ കോടതിയുടെ പ്രത്യേക വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മോബൈല്‍ ഫോണുകളും ഡിവിഡികളും ഐ.എസ്.ബന്ധമുള്ള രേഖകളും കണ്ടെത്തി. ആലപ്പുഴ സ്വദേശിയെ എൻഐഎ വിശദമായി ചോദ്യംചെയ്തു വരികയാണ്. ഐ.എസില്‍ ചേര്‍ന്ന മലയാളി അബ്ദുല്‍ റഷീദുമായും ഈ വ്യക്തിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ കനകമല രഹസ്യയോഗക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങളിലേക്ക് പൊലീസ് എത്തിയത്. ഇതോടൊപ്പം രണ്ട് കോയമ്പത്തൂർ സ്വദേശികളെയും ചോദ്യംചെയ്തു.
കൊച്ചിയിലും കോയമ്പത്തൂരിലും പ്രതികളുടെ ചോദ്യംചെയ്യല്‍ തുടരുന്നു. പിടിച്ചെടുത്ത ലാപ്ടോപ്പിലും ഫോണിലുമുള്ള ദൃശ്യങ്ങള്‍ സുപ്രധാനമാകും.അറസ്റ്റ് രേഖപ്പെടുത്തുന്നത് ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും.