കൊച്ചിയില്‍ വീണ്ടും നിരോധിക്കപ്പെട്ട കറന്‍സി നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി. രണ്ടേമുക്കാല്‍ കോടിയിലധികം രൂപയാണ് ആലുവയില്‍ പിടിച്ചെടുത്ത വാഹനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചുപേരെ അറസ്റ്റുചെയ്തു.
കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കുവന്ന എസ്.യു.വിയില്‍നിന്നാണ് നിരോധിച്ചനോട്ടുകള്‍ കണ്ടെടുത്തത്. ആലുവയില്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്താതെപോയതോെടയാണ് പൊലീസിന്‍റെ പിടിവീണത്. നിരോധിക്കപ്പെട്ട അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ആകെ രണ്ടുകോടി എഴുപത്തിയേഴ് ലക്ഷംരൂപയുടെ നോട്ടുകള്‍ . കുറുപ്പുംപടി സ്വദേശി നിഥിന്‍ , കടമറ്റം സ്വദേശി അനൂപ് , ചുങ്കംവേലി സ്വദേശി ജിജു , രണ്ടത്താണിക്കാരായ അലി , അമീര്‍ , തോട്ടുമുഖം സ്വദേശി ലൈല പരീത് എന്നിവരാണ് അറസ്റ്റിലായത്
നോട്ടുനിരോധനത്തിന് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ നിരോധിത കറൻസി വേട്ടയാണ് ഇത്. കഴിഞ്ഞ 23ന് കൊച്ചി ഷാഡോ പൊലീസും വന്‍ കറന്‍സി വേട്ട നടത്തിയിരുന്നു. കുമ്പളത്തെ ആശുപത്രി പരിസരത്ത് വാഹനത്തിൽ എത്തിയ സംഘത്തില്‍നിന്ന് 2.35 കോടി രൂപ മൂല്യം വരുന്ന 500, 1000 രൂപയുടെ നിരോധിത നോട്ടുകളാണ് അന്ന് പിടിച്ചെടുത്തത്.