കൈനഗിരി ഇവിഎം എസ്റ്റേറ്റ് മാനേജർ കല്ലാർവാലി കിഴക്കേ ടത്ത് രാമചന്ദ്ര കൈമളിനെ ആക്രമിച്ച് കെട്ടിയിട്ടശേഷം പണവും സ്വർണ്ണ മോതിരവും വാച്ചും കവർന്ന കേസിൽ അന്വേഷണപുരോഗതിയില്ല. ഇദ്ദേ ഹത്തെ അടുത്തറിയാവുന്ന പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് രണ്ടംഗ സംഘം വീടി നുള്ളിൽ കയറി കൈമളിനെ ആക്രിച്ച് പരിക്കേൽപ്പിച്ച് കൈകളും കാലുകളും ബന്ധിച്ച ശേഷം മോഷണം നടത്തിയത്. ഒന്നര ലക്ഷം രൂപ മോഷണം പോയെന്നാണ് കൈമൾ പൊലീസിന് മൊഴി നൽകിയിരുന്നത്.
എന്നാൽ 30,000 രൂപയിൽ താഴെ മാത്രമാണ് കാണാതായതെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അടിമാലി എസ്ഐ സന്തോഷ് സജീവ് പറഞ്ഞു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന ദിവസമാണ് കവർച്ചക്ക് തിര ഞ്ഞെടുത്തത്. ഇത്തരം സാഹചര്യത്തിൽ വീടിനെ കുറിച്ച് നന്നായി അറിയാ വുന്നവർ ഇതിനു പിന്നിലുണ്ടെന്ന നിഗമനമാണ് പൊലീസിനുള്ളത്.