വയനാട് മേപ്പാടിയിൽ വനംവകുപ്പ് ഓഫിസ് പരിസരത്തുനിന്ന് മൂന്ന് ചന്ദനമരങ്ങൾ മോഷ്ണം പോയി. കഴിഞ്ഞ രാത്രിയാണ് വളർച്ചയെത്താത്ത ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടത്.
വനംവകുപ്പ് ഓഫിസിൽനിന്ന് ഏകദേശം ഇരുന്നൂറ്റിയമ്പത് മീറ്റർ അകലെനിന്നാണ് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയത്. കുറ്റികൾക്ക് അമ്പത്തിനാല് സെന്റിമീറ്റർ വ്യാസംമാത്രമാണുള്ളത്. കാതലില്ലാത്തതിനാൽ ചുവട്ടിലെ ചെറിയ ഭാഗംമാത്രമാണ് നഷ്ടമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയിൽ പെയ്ത മഴയുടെ മറവിലായിരുന്നു മോഷ്ണം നടന്നത്. ജില്ലയിൽ ഏറ്റെവും കൂടുതൽ ചന്ദനമരങ്ങളുള്ള മേഖലയാണ് മേപ്പാടി. ഒന്നരവർഷം മുൻപാണ് അവസാനമായി മരം മോഷ്ടിക്കപ്പെട്ടത്.
മോഷണക്കേസുകൾ പതിവായതോടെ മരങ്ങളിൽ മുള്ളുവേലി ചുറ്റി വനപാലകർ സംരക്ഷണവലയം തീർത്തിരുന്നു. പ്രായമായ മരങ്ങൾക്ക് നമ്പറിട്ട് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ മോഷ്ണം പോയ മരങ്ങളിൽ മുള്ളുകമ്പികൾ ഉണ്ടായിരുന്നില്ല. ചന്ദനമരങ്ങൾ സംരക്ഷിക്കാൻ ഒരോവർഷവും പതിനായിരക്കണക്കിന് രൂപയാണ് വനംവകുപ്പ് ചിലവഴിക്കുന്നത്.