തിരുവനന്തപുരത്തും എറണാകുളത്തും റോഡുകളിലെ ശബ്ദതീവ്രത അനുവദനീയ പരിധിയിലും മൂന്നിരട്ടി കൂടുതല്‍.
െഎ.എം.എയുടെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നഗരപരിധിയിൽ പകൽസമയത്ത് അനുവദനീയമായ ശബ്ദതീവ്രതയുടെ തോത് അറുപത് ഡെസിബൽ . എന്നാൽ തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്ഥിതി ഏറെ ആശങ്കാജനകമാണ്. തലസ്ഥാനത്തെ ശബ്ദതീവ്രത 85 ഡെസിബൽ ആണെങ്കിൽ കൊച്ചിയിലാകട്ടെ അത് 96 ഡെസിബെലാണ്.
പ്രശ്നമെന്തെന്നാല്‍ ഇത് കേൾവിശക്തിയെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കുതിച്ചുപായുന്നതിനിടെ മുന്നില്‍ കാണുന്നതിനെയെല്ലാം അനാവശ്യത്തിലും ഉച്ചത്തില്‍ ഹോണടിച്ച് വിറപ്പിച്ച് ഒഴിവാക്കാന്നുത് നല്ല ശീലമോ ? ശബ്ദമലിനീകരണമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നമ്മള്‍ അറിയാതെ പോകുന്നോ ?..ഇങ്ങനെ മതിയോ ?