സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിൽ അഞ്ചര ലക്ഷം രൂപയും എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയുമാണ് ഫീസ്. ഫീസ് നിർണയ സമിതിയുടേതാണ് തീരുമാനം. ഉയർന്ന ഫീസ് വേണമെന്ന മാനേജ്മെന്റുകളുടെ വാദം തള്ളിയാണ് ഫീസ് നിശ്ചയിച്ചത്. ഫീസ് നിര്‍ണ്ണയം അശാസ്ത്രീയമാണെന്നും കോടതിയെ സമീപിക്കുമെന്നും സ്വാശ്രയമെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍. എന്നാല്‍ ഈ ഫീസ് ഘടന ക്രിസ്ത്യൻ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് സ്വീകാര്യമാണ്. ഫീസ് കുറയ്ക്കണെന്ന് എഐഎസ്എഫും സാധാരണക്കാരന് മെഡിക്കല്‍ പ്രവേശനം അപ്രാപ്യമായെന്ന് പ്രതിപക്ഷ നേതാവും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലേക്കോ?
Advertisement