സംസ്ഥാനത്ത് പകർച്ചവ്യാധി പടരുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികൾക്ക് വൃത്തിയുള്ള താമസസ്ഥലം ഒരുക്കി നൽകാതെ സ്വകാര്യനിർമാണ കമ്പനികൾ. കൊച്ചിയിൽ ആരോഗ്യ തൊഴിൽവകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടത് അറപ്പുളവാക്കുന്ന ദൃശ്യങ്ങൾ. ആവർത്തിച്ചുള്ള പരിശോധനകളും സ്റ്റോപ് മെമ്മോകളുമൊന്നും നിർമാണ കമ്പനികൾ കാര്യമാക്കുന്നില്ല. തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും വര്‍ഷാവര്‍ഷം നടത്തുന്ന പരിശോധനകളും ക്യാംപ് അടച്ചുപൂട്ടുന്നതും ഒന്നും ഈ ദുരിതക്കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ മതിയാകുന്നതല്ല. തുടര്‍നടപടികള്‍ ആരുടെ ഉത്തരവാദിത്തം. ?
Advertisement