പാരിസ്ഥിതികമായി കേരളത്തിലെ ഏറ്റവും പ്രധാന വനമേഖലകളിലൊന്നായ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് മുന്നിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ രണ്ടരലക്ഷം ഏക്കർവരുന്ന ഏലംകുത്തകപാട്ടഭൂമി സംരക്ഷിക്കാനും കർഷകർക്ക് നൽകിയ ഭൂമി അന്യാധീനപ്പെടാതിരിക്കാനും കൂടിയാണ് ഈ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഈ മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ഇത് അട്ടിമറിച്ചുകൊണ്ടുള്ള ഒരു തീരുമാനം എടുത്തു. ഏലം കുത്തകപാട്ടഭൂമി റവന്യൂ ഭൂമിയായി പരിഗണിക്കാനുള്ള തുടർ നടപടികൾ, റവന്യൂ , വനം വകുപ്പുകൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. തുടര്‍ന്ന് പശ്ചിമഘട്ടത്തിന്റെ സന്തുലിതാവസ്ഥ ആകെ മാറ്റിമറിക്കുന്ന നിര്‍ദേശങ്ങള്‍
Advertisement