പാലക്കാട് കൊട്ടേക്കാട്ടിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊന്നത് ആര്‍.എസ്.എസ്–ബി.ജെ.പി സംഘമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. ബോര്‍ഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്നും സിപിഎം. നിഗമനത്തിലെത്താന്‍ സമയമായിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണം തള്ളി ബി.ജെ.പി., സിപിഎം തന്നെയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും എല്ലാം ബിജെപിയുടെ തലയില്‍ ഇടണോയെന്നും കോണ്‍ഗ്രസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഷ്ട്രീയകൊലപാതകമാണോയെന്ന് സ്ഥിരീകരിക്കേണ്ടതാരാണ്?